home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

തിരൂര്‍
 
   
  ഒരു തത്ത പറന്നുപോയാല്‍
കണ്ണില്‍ തങ്ങിനില്‍ക്കുന്ന പച്ചയാണ്‌
തിരൂര്‍

തലക്കടത്തൂര്‍നിന്ന്‌
കൂട്ടായി കടല്‍മുഖത്തേയ്ക്ക്‌
പുളയുന്ന തിരൂര്‍പ്പുഴ
കുളവാഴയുടെ പച്ച

ചുവന്ന ചുണ്ടായ്‌ മാറാന്‍
മറുനാട്ടിലേയ്ക്കു റെയില്‍വണ്ടി കാത്ത്‌
പ്ലാറ്റ്ഫോമില്‍ വട്ടമിട്ടിരിക്കുന്ന
വെറ്റിലത്തളിര്‍പ്പച്ച

ദൂരെമാറി, തുരുമ്പിച്ച വാഗണില്‍
ശ്വാസത്തിന്റെ ഒരാകാശം നിറച്ച്‌
ഓര്‍മ്മകളുടെ പൂപ്പല്‍പ്പച്ച

കടലൊന്നിരമ്പി ഈ നഗരം ചുറ്റുന്നേരം
നുരയും തിരകള്‍,
കൊടിക്കൂറകള്‍ പച്ച

പുറത്തൂര്‍ കര നിന്ന്‌ നോക്കുമ്പോള്‍
മക്ക നോക്കി നമസ്കരിക്കും
പൊന്നാനി ഒരു പച്ച

അക്കരപ്പച്ചകള്‍ ചിറകാര്‍ന്ന്‌
പറന്നുവന്ന്‌ കൊത്തുമ്പോള്‍
ഒരുനാള്‍ മാത്രം മധുരിക്കാന്‍
തെഴുക്കും കാഞ്ഞിരപ്പച്ച.
 


കൂടുതല്‍ കവിതകള്‍
മാരീചന്‍
ഓരോരോ കാലത്തിലും
ഞാന്‍ ഗാന്ധിയെ തൊട്ടു
മൂന്‍‌റു മണി മുപ്പതു നിമിഡം
ചെക്കന് ഒരു ബിരിയാണി
ഏഴിമലയാളം
1921
തച്ചോളി, കൊന്നോളി...
വാഴക്കുല വായിക്കുന്ന കാലത്തെ പനി
ബാങ്കുവിളി കേള്‍ക്കുമ്പോള്‍
പുലപ്പേടി
തെറിച്ച മുലകള്‍
തെരുവുനാടകം ഒരു സ്ത്രീ കാണുന്നത്‌
അസംതൃപ്തിയുടെ ആകാശം
രൂപകങ്ങളുടെ മൃഗശാല
ഒരുജാതി
കുട്ടിസ്രാങ്ക്‌
തിരൂര്‍
ലെഗ്‌ ബിഫോര്‍ വിക്കറ്റ്‌
സംസ്കൃതത്തിനോട്‌
വിത്തുകളുടെ പ്രസാദം
ചത്ത കുതിര
വിവാഹമോചനത്തിന്റെ തലേന്ന്‌
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ