|
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്
|
| |
|
| |
|
| |
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്
കറന്റു പറഞ്ഞു:
'എന്റെയുള്ളിലുള്ളതെല്ലാം നിനക്കു തന്നു,
ഈ കറക്കമൊന്നു നിര്‍ത്തൂ.'
വെളുക്കെ ചിരിച്ചിരുന്ന ബള്‍ബിന്റെ മുഖവും വാടി.
ഉണ്ണി ഉണര്‍ന്നു കരഞ്ഞു.
അമ്മ പറഞ്ഞു:
'എന്റെ ഉള്ളിലുള്ളതെല്ലാം നിനക്കു തന്നു,
ഈ കരച്ചിലൊന്നു നിര്‍ത്തൂ'
|
| |
|
|
|