home    about    contact    font    sitemap    faq   

സമകാലീനം
ക്ലാസിക്ക്‌
പ്രാചീനം
വിവര്‍ത്തനം
ലേഖനം
അഭിമുഖം
ചര്‍ച്ച
നിരൂപണം
ശില്‌പം
പെയിന്റിങ്ങ്‌
 
 
 
  കവിത » സമകാലീനം

നിനക്കായ്
 
   
  ഞാന്‍ കാത്തിരിക്കുന്നു സ്നേഹിതേ, ഇനിയെന്നാണു വരിക? നിന്റെ നിറം മങ്ങിയിട്ടൊന്നുമില്ലല്ലോ. പഴയ ആ ശോഭ മുഖത്തിപ്പൊഴുമില്ലേ? അല്ലെങ്കിലും ഈ പൊരിവെയിലേറ്റാല്‍ നിന്റെ പൊന്നുമുഖം മുഷിഞ്ഞുപോകും.

വരുമ്പോള്‍ പൂത്തിരിയും പടക്കവും കൊണ്ടുവരണം. കൊന്നപ്പൂവാണെങ്കില്‍ അങ്ങാടിയിലെ ചെട്ടിച്ചി മല്ലിയുടെ പൊക്കണത്തിലുണ്ടാവും. എന്തുചെയ്യാം, തീവിലയാ!

വിഷമങ്ങളെഴുതിനീട്ടാന്‍ നേരമില്ല. അങ്ങോട്ടു ചെന്നില്ലെങ്കില്‍ അവരെന്നെ പുറത്താക്കും. ഒത്തിരി പാത്രങ്ങള്‍ കഴുകിവെക്കാനുള്ളതാ. തേച്ചുമിനുക്കിമിനുക്കി എന്റെ കൈ കോടിപ്പോയി. എത്രപറഞ്ഞാലും കേള്‍ക്കില്ല ചെകുത്താന്മാര്‍. കുറച്ചുദിവസം കഴിഞ്ഞാല്‍ ഇവരെന്നെ പട്ടണത്തിലേക്കു കൊണ്ടുപോകുമത്രേ!

അവിടെ പൂത്തകൊന്നയും അപ്പൂപ്പന്‍താടിയുമൊക്കെ ഉണ്ടാവുമോ? ഇപ്പൊഴേ ഞാന്‍ കത്തിത്തീര്‍ന്ന കമ്പിത്തിരിപോലെയായി.

അതിനുമുമ്പ് നീ വരില്ലേ? എന്നാലേ എനിക്ക് നായരുടെ ഹോട്ടലിലെ ചോറും പായസവും കിട്ടുള്ളൂ. ശാരദാന്റീടെ മക്കള്‍ പൂത്തിരി കത്തിക്കുമ്പോള്‍ തരുകയുള്ളൂ. അപ്പോളേ എന്റെ മനസ്സിലും മേശപ്പൂ വിരിയൂ. എന്താ വരില്ലേ? ഞാന്‍ കാത്തിരിക്കും, തീര്‍ച്ചയായും...

 


കൂടുതല്‍ കവിതകള്‍
ബെല്ലും ബെഞ്ചും
മുള കാത്ത്
ജാലകം തുറന്നപ്പോള്‍
മറന്നുവെച്ചത്
പറഞ്ഞുതോരാതെ
മ്യാവൂ മ്യാവൂ
എന്തിന്?
പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
ഇവളെ തോല്‍പ്പിക്കുക
അണ്ടിയ്‌ക്കു തുണ പോകുമോ?
പ്രിയ തയ്യല്‍ക്കാരാ
കടലിലായ വാക്ക്
നിനക്കായ്
കാണാതായ പശു
മതിലിനപ്പുറത്ത്
പെന്‍ഡുലം
കളിയ്ക്കാനിറങ്ങിയ ഭൂമി
വഴിതെറ്റിവന്ന പൂച്ച
തെലുങ്കന്‍
പ്രവേശനോത്സവം
ശരാശരി
പ്ലൂട്ടോ കരയുകയാണ്
സൈലന്‍സ്
നനഞ്ഞ ചിത്രങ്ങള്‍
പരീക്ഷ
കിടാവിന്റെ കരച്ചില്‍
മഴക്കൊമ്പ്
ചെരുപ്പുകുത്തി
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനോട്‌
മിണ്ടാണ്ടിരിക്കിന്‍
വായനാക്കുറിപ്പ്‌
പാറ്റകള്‍
കണ്ണീരിലെ ഉപ്പ്‌
പെന്‍സില്‍സദ്ദാം
   

© ഹരിതകം.കോം, രൂപകല്‍പ്പനയും സാക്ഷാത്കാരവും വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ