ഫൈസൽ ബാവ
ഫൈസൽ ബാവ

ഫൈസൽ ബാവ

@faisalbava


പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവരോട്

(സൗദ പൊന്നാനിയുടെ പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ)


ഏറ്റവും പുതിയ കാലത്തിന്റെ കവയിത്രിയാണ് സൗദ പൊന്നാനി,  പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന പൊള്ളുന്ന ശീർഷകതിലുള്ള ആദ്യ കവിതാ സമാഹാരത്തിലൂടെ പോകുമ്പോൾ പൊള്ളൽ അനുഭവിക്കാൻ പാകത്തിൽ എഴുത്തിലൂടെ കരുത്ത് നേടിക്കഴിഞ്ഞിരിക്കുന്നു സൗദ പൊന്നാനി.  പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്

ശലഭച്ചിറകുകൾ

പറിച്ചെടുക്കുമ്പോൾ

മിണ്ടാ...


ബ്രൂസിലിയുടെ കവിതകൾ

ആയോധനകലയിൽ ഒരത്ഭുതമായിരുന്ന ഇദ്ദേഹം കവിതകൾ എഴുതുയിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന അറിവായിരുന്നു. തന്റെ സ്വകാര്യതയിൽ എത്രമാത്രം അസ്വസ്ഥതയോടെയായിരുന്നു എന്ന് കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകും. മൗനവും വേദനയും കടിച്ചിറക്കുന്നതായി വരികളിൽ നിന്നും വായിച്ചെടുക്കാം. പതിനെട്ടാമത്തെ വയസ്സിൽ ഹോങ്കോങ്ങിൽ നിന്ന് യു.എസിലേക്ക് മാറിയപ്പോഴാണ് ബ്രൂസ് ലീ കവിതയെഴുതാൻ തുടങ്ങിയത് എന്നറിയുന്നു. ചിന്താശേഷി, സ്നേഹം, വിഷാദം, പ്രകൃതിയുമായുള്ള ഏകത്വം എന്നിവയുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സ്വന്തം വികാരങ്ങള...


വീരന്മാർ കരയാൻ പാടുണ്ടോ?

വീരന്മാർ കരയാൻ പാടുണ്ടോ അതും പൊതു ഇടങ്ങളിൽ.. എന്നാൽ കണ്ണീർ പൊഴിക്കാത്ത ഏതു ഗജവീരനാണ് നമുക്ക് മുന്നിലൂടെ നെറ്റിപ്പട്ടം കെട്ടി പോയിട്ടുള്ളത്?


"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-

ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!

എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-

സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ" 


സഹ്യന്റെ മകനിൽ വൈലോപ്പിള്ളി ചോദിക്കുന്നത് നെറ്റിപ്പട്ടം കെട്ടി ചമഞ്ഞു നിൽക്കുന്ന ഗജവീനന്മാരെ കാണുമ്പോൾ തോന്നാറുണ്ട്. 

"പതയും നെറ്റിപ്പട്...


നൂറിൽ പിഴച്ചവൻ

തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.

ഞാൻ തോറ്റുപോയതിനാൽ

സ്‌കൂൾപടി കയറുമ്പോൾ

അച്ഛന്റെ കാലുകൾ

വിറയ്കുന്നത് കണ്ടു.


ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽ

നൂറുശതമാനം തികയാത്തതിന്റെ

പകയുടെ പുകച്ചുരുളുകൾ,

കട്ടികണ്ണടയുടെ

ഇടയിലൂടെ അത്

തോറ്റവനെ ചുറ്റിവരിയുന്നു.


കണക്കുടീച്ചറുടെ

നോട്ടത്തിന്

ന്യൂനകോൺ പോലെ

അസ്സലായിട്ടുണ്ട് എന്ന ഭാവം.


ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്ന

ത...


ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലവും ഇന്നിന്റെ നിളയും

നിള ഒരു നദിയിലപ്പുറം മറ്റെന്തോ ആയി നമ്മളിൽ പരന്നൊഴുകുന്ന ഒന്നാണ് അതിനാൽ തന്നെ നിളയുടെ നിറവും മെലിച്ചലുമൊക്കെ നമ്മുടെയുള്ളിൽ അലയൊലിയുണ്ടാകും. "ഇടശ്ശേരി കുറ്റിപ്പുറം പാലത്തിൽ നിന്നും കണ്ട ഭാരതപ്പുഴ ഇന്നില്ല അതിനാൽ ഇന്ന് കവികൾക്ക് ഭാരതപ്പുഴയെ നോക്കി അങ്ങനെ എഴുതാനാകില്ല" എന്ന് കവി പിപി രാമചന്ദ്രൻ മാഷ് പറഞ്ഞത് ഓർത്തപ്പോൾ അവസാനം കണ്ട നിളയുടെ മെലിഞ്ഞ രൂപം മനസ്സിൽ വന്നു.  

"ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ 

ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ 

അഭ...