ഫൈസൽ ബാവ
ഫൈസൽ ബാവ

ഫൈസൽ ബാവ

@faisalbava


കുരുതി

പെണ്ണേ, 

നിന്നെ 

ഞങ്ങള്‍ 

കുരിശില്‍ തറക്കുന്നു. 

 

അസഹ്യമായ 

വേദന തോന്നുമ്പോള്‍ 

കരയരുത്. 

 

അക്ഷരങ്ങളും 

കാമറകളും 

നിന്റെ 

ജീവിതത്തെ 

ചുറ്റി വരിയുമ്പോള്‍ 

നീ പിടയരുത്. 

 

എത്ര 

നീതി നിഷേധം 

കണ്ടാലും 

മിണ്ടരുത്. 

 

യൂദാസുമാരെ 

ചൂണ്ടിക്കാണിക്കരുത്. 


ഇളം തലമുറയുടെ കരുത്തുറ്റ കവിതകൾ

ജാഗ്രത്തായ പുതുകാല അടയാളവാക്യമാണ് ഏറ്റവും ഇളം തലമുറകൾ എഴുതുന്ന കവിതകൾ എന്ന് വിദ്യാർത്ഥികളുടെ കവിതകൾ വായിക്കുമ്പോൾ തോന്നാറുണ്ട്, കുടിയൊഴിഞ്ഞുപോയ ആധുനികതയുടെ ഭാരം അവരിൽ കാണാനില്ല, അവരുടെ തലക്ക് മീതെ ഡെമോക്ളീസിന്റെ വാള് കെട്ടിത്തൂക്കിയിട്ടിട്ടില്ല. ശക്തമായ രാഷ്ട്രീയം പറയാൻ അവർ തയ്യാറാവുന്നു പഴയതിന്റെ അവശേഷിപ്പുകളല്ല പഴയതിന്റെ ഒരു പുതു തുടർച്ചയിലൂടെ അവർ മുന്നേറുന്നു. ബിംബങ്ങളുടെ മൗലികതകൊണ്ടും മനുഷ്യജീവിതത്തിലേക്കും പ്രകൃതിലേക്കും ആഴത്തിൽ തൊട്ടറിയാനുള്ള ഭാഷയും, സൂക്ഷ്മമായ നിരീക്ഷണവും നിലപാടിന്റെ ക...


ലൈഫ് പോർട്രെയ്റ്റ്

വാൻഗോഗ്,

ഹെമിങ്‌വേ,

കൃഷ്ണകുമാർ,

സുബ്രഹ്മണ്യദാസ്,

ഗുഹൻ,

രാജലക്ഷ്മി.... 

പിന്നെയും എത്രയോ പേർ.


കണ്ണടച്ചു തുറക്കുമ്പോൾ 

ഇവർ മാടി വിളിക്കുന്ന 

മിന്നൽ ചിത്രങ്ങൾ.


വാൻഗോഗ് ചെവി മുറിച്ച

രക്തംകൊണ്ടു ചുവന്ന 

സൂര്യകാന്തി വരയ്ക്കുന്നു.


ഹെമിങ്‌വേ കടൽ 

തീരത്ത് തോക്കുമായി 

അലറിവിളിച്ചു പായുന്നു.

 

കൃഷ്ണകുമാർ 

ശില്പത്തിനു തീക...


സ്വർഗ്ഗത്തിലേക്കുള്ള പടികളിലൂടെ നടന്നു കയറുമ്പോൾ

കമറുദ്ദീൻ ആമയത്തിന്റെ കവിതയിലെ മുന കൂർത്ത ചില നിരീക്ഷണങ്ങൾ നർമ്മത്തിലൂടെ നമ്മെ കൂടുതൽ ചിന്തിപ്പിക്കും.

"മുത്തച്ഛൻ നാസിയായിരുന്നു

അച്ഛൻ ജൂതനും

ഞാൻ കാനാൻകാരനും

മുത്തശ്ശി ഗാന്ധാരിയാണ്

അമ്മയ്ക്കിന്നും വീറ്റോ പവറില്ല.

പൂമുഖം പണ്ടത്തെ യൂറോപ്പും

നടുമുറ്റം ഇന്നത്തെ ഏഷ്യയും

അടുക്കള എന്നത്തേയും

ആഫ്രിക്കയാകുമ്പോൾ

കിടപ്പറ അന്റാർട്ടിക്കയാവുക

സ്വാഭാവികം"

തറവാട് എന്ന ഈ കവിത എല്ലാം പറയാതെ പറയുന്നു. തറവാട്ടിൽ നിന്നും കുഫിയയിൽ എത്തുമ്പോൾ ക...